ഓണ്‍ലൈന്‍ പ്രണയം ; കാമുകന്‍ കാമുകിയെ കൊന്ന് മൃതദേഹം സ്വന്തം വീട്ടിനുള്ളില്‍ ശവകൂടിരമായി പ്രതിഷ്ടിച്ചു

ഭോപ്പാല്‍ : കാമുകിയെ കൊന്ന് സ്വന്തം വീട്ടില്‍ മാർബിൾ തറയിൽ ഒളിപ്പിച്ച കാമുകൻ അറസ്റ്റിൽ. മധ്യപ്രദേശ് സാകേത് നഗർ സ്വദേശിയും 32കാരനുമായ ഉദ്യാൻ ദാസ് ആണ് പൊലീസ് പിടിയിലായത്. 27കാരിയായ അകൻക്ഷയെ കാണാതായെന്ന മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം കാമുകെൻറ വീട്ടിനകത്ത് മാർബിൾ പാകിയ സിമൻറ് തറയിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്. പശ്ചിമ ബംഗാൾ സ്വദേശിയായ അകൻക്ഷ 2007ൽ ഒാൺലൈൻ വഴിയാണ് ദാസിനെ പരിചയപ്പെട്ടത്. പിന്നീട് അമേരിക്കയിൽ ജോലി ലഭിച്ചതായി വീട്ടുകാരോട് കള്ളം പറഞ്ഞ യുവതി ഉദ്യാൻ ദാസിനൊപ്പം താമസമാരംഭിച്ചു. ഭോപ്പാലില്‍ നിന്ന് വീഡിയോ കാള്‍ വഴി വീട്ടുകാരെ ബന്ധപ്പെടുമ്പോഴെല്ലാം താന്‍ അമേരിക്കയിലാണെന്നാണ് ആകാംക്ഷ വീട്ടുകാരോട് പറഞ്ഞിരുന്നത്.
കുറച്ചു നാളായി യുവതിയുടെ വിവരം ഇല്ലാത്തതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ െപാലീസിൽ പാരാതിപ്പെടുകയായിരുന്നു.രണ്ട്മാസമായി ആകാംഷ വീഡിയോ കാള്‍ ചെയ്യാതെ ചാറ്റ് വഴി മാത്രം ബന്ധപ്പെടുന്നത് വീട്ടുകാര്‍ക്ക് സംശയത്തിനിട വരുത്തുകയായിരുന്നു. ആകാംഷയല്ല പകരം മറ്റാരോ ആണ് തങ്ങളോട് സംസാരിക്കുന്നതെന്ന് സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് അന്വേഷണത്തിലാണ് യുവതി അമേരിക്കയില്‍ പോയിട്ടില്ലെന്നും പകരം ഭോപ്പാലിലെ സാകേത് നഗറില്‍ കാമുകനായ ഉദ്യാൻദാസിനോടൊപ്പമായിരുന്നുവെന്നും മനസ്സിലാക്കുന്നത്. ഉദ്യാന്‍ദാസിന്റെ വീട് പരിശോധിച്ചപ്പോൾ ശവകുടീരത്തിന്റെ മാതൃകയിലുള്ള നിര്‍മ്മിതി വീടിനകത്തുള്ളത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടു. ശവകുടീരത്തിന്റെ മാതൃകയിലുള്ള സിമൻറ് തറ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മറ്റൊരാളോട് യുവതി പതിവായി സംസാരിക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടാവുകയും തുടർന്ന് ദാസ് യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഡിസംബർ 27ന് കൃത്യം നടത്തിയ പ്രതി യുവതിയുടെ മൃതദേഹത്തിൽ സിമൻറ് ഒഴിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു. വളരെ ആര്‍ഭാട ജീവിതം നയിക്കുന്ന ഉദ്യാന്‍ദാസിന് സ്വന്തമായി ഔഡി, മെര്‍സിഡസ് തുടങ്ങിയ കാറുകളുണ്ട്. അമ്മ റിട്ടയേര്‍ഡ്‌ ഡി എസ് പിയാണ്.