മകളെ പീഡിപ്പിച്ച കുറ്റവാളിയെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

തെലുങ്കാന : പള്ളിവികാരി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ മകള്‍ പ്രസവിച്ചപ്പോള്‍ പണത്തിനു വേണ്ടി ആ കുറ്റം ഏറ്റെടുക്കുവാന്‍ തയ്യാറായ അച്ഛന്റെ വിവരങ്ങള്‍  വായിച്ചു ഞെട്ടിയ മലയാളികള്‍ തീര്‍ച്ചയായും വായിക്കേണ്ട ഒരു വാര്‍ത്തയാണ് ഇവിടെ. തന്‍റെ മകളെ പീഡിപ്പിച്ചയാളെ അച്ഛന്‍ വെട്ടികൊലപ്പെടുത്തി. തെലങ്കാന രാഷ്ട്ര സമിതി നേതാവ് ശ്യാം സുന്ദര്‍ റെഡ്ഢിയാണ് എന്തായിരിക്കണം ഒരു പിതാവ് എന്ന് ലോകത്തിനു കാണിച്ചു തന്നിരിക്കുന്നത്. രാജേഷ് (32) എന്ന കുറ്റവാളിയെയാണ്  ശ്യാം സുന്ദര്‍ കൊലപ്പെടുത്തിയത്. പീഡനത്തെ തുടര്‍ന്ന് ശ്യാം സുന്ദറിന്റെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു. തിങ്കളാഴ്ച രാജേഷും സുഹൃത്തും ബാറില്‍ നിന്നും മടങ്ങവേ  ശ്യാം സുന്ദര്‍ റെഡ്ഡിയും സഹായികളും ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാജേഷ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. 2015ലാണ് ശ്യാം സുന്ദര്‍ റെഡ്ഡിയുടെ ഇരുപത്തിരണ്ടുകാരിയായ മകളെ രാജേഷ് തട്ടിക്കൊണ്ടുപോയി  പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് രാജേഷിനെ അറസ്റ്റ് ചെയ്തെങ്കിലും കുറച്ച്  ദിവസത്തിന് ശേഷം ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ഇതില്‍   മനംനൊന്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് കോടതി ഒരു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിക്കുയും കഴിഞ്ഞവര്‍ഷം ജൂണില്‍ ശിക്ഷാകാലാവധി കഴിഞ്ഞു രാജേഷ്‌ പുറത്തിറങ്ങുകയും ചെയ്തിരുന്നു. പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജേഷ്‌.  ശ്യാം സുന്ദറിനെയും സുഹൃത്തുക്കളെയും കൊലക്കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തു.