ഗംഗേശാനന്ദയുടെ ലിംഗം തുന്നിച്ചേര്‍ത്തതായി ഡോക്ടര്‍മാര്‍: ശസ്ത്രക്രിയ ഗുണമാകുമോയെന്ന് വ്യക്തതയില്ല

തിരുവനന്തപുരം: ലൈംഗിക അതിക്രമത്തിനിടെ യുവതി മുറിച്ചു മാറ്റിയ ഗംഗേശാനന്ദയുടെ ലിംഗം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തതായി ഡോക്ടര്‍മാര്‍. അതേസമയം തുന്നിചേര്‍ക്കാനായെങ്കിലും ലിംഗത്തിനു അതു ഫലപ്രദമാകില്ലെന്ന് ഡോക്ടര്‍മാരുടെ പക്ഷം.

മുറിച്ചു മാറ്റി അരമണിക്കൂറിന് ശേഷമാണ് സ്വാമിയെയും അറ്റുപോയ മാസഭാഗവും ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെ രക്തം പൂര്‍ണ്ണമായും വാര്‍ന്നു പോവുകയും ഞരമ്പുകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

ഇന്നലെയാണ് തുന്നിച്ചേര്‍ത്ത ഭാഗം ഇനി പ്രവര്‍ത്തനക്ഷമമാകില്ലെന്ന് കണ്ടെത്തിയത്. പഴുപ്പോ മറ്റോ ഉണ്ടായാല്‍ തുന്നിച്ചേര്‍ത്തത് മാറ്റേണ്ടി വരും. ഇത് ഭാവിയില്‍ മോശമായി ബാധിക്കും. ലൈംഗിക ഛോദന ഉണ്ടാകുമ്പോള്‍ വൃഷണം മാത്രം തുടരുന്നത് ശരീരത്തിന് ദോഷമാകും. അതിനാല്‍ ഗംഗേശാനന്ദയുടെ സമ്മതത്തോടെ അതും നീക്കം ചെയ്യേണ്ടി വരും.

ജൂണ്‍ 3വരെ റിമാന്‍ഡ് ഉത്തരവുള്ള സ്വാമിയേ മെഡിക്കല്‍ കോളേജില്‍ പോലീസ് സെല്ലിലാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. ആരോഗ്യം മെച്ചപ്പെട്ടാല്‍ ഇദ്ദേഹത്തെ ജയിലിലേയ്ക്ക് മാറ്റും.