നഗനയാക്കി നിര്‍ത്തി വീഡിയോ പകര്‍ത്തി ; ഏഴുദിവസം തുടര്‍ച്ചയായി പീഡിപ്പിച്ചു ; പോലീസിനെതിരെ ആരോപണവുമായി യുവനടി

ആള്‍മാറാട്ടം നടത്തി യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ അറസ്റ്റിലായ യുവനടി പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. പോലീസ് കസ്റ്റഡിയില്‍വെച്ച് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് മാട്രിമോണിയല്‍ വെബ്‌സൈറ്റു വഴി വിവാഹത്തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ നടി ശ്രുതി പട്ടേല്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത് . കസ്റ്റഡിയില്‍ എടുത്ത പൊലീസ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് ശ്രുതി മാധ്യമങ്ങളോട് പറഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനില്‍ നടി പരാതി നല്‍കിയിരിക്കുയാണ് നടി ഇപ്പോള്‍. ജര്‍മനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ സേലം സ്വദേശി ജി ബാലമുരുകനില്‍ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പോലീസ് 21 കാരിയായ നടിയെയും കൂടാതെ അമ്മയെയും സഹോദരനെയും നടിയുടെ അച്ഛനായി അഭിനയിച്ചയാളിനെയും പിടികൂടിയത്. പലരില്‍ നിന്നായി ഒന്നര കോടിയിലേറെ രൂപയാണ് നടിയും സംഘവും തട്ടിയെടുത്തത്.

എന്നാല്‍ കേസ് കെട്ടിചമച്ചതാണെന്നും അമ്മയെയും തന്നെയും കുടുക്കുകയായിരുെന്നന്നും നടി പറയുന്നു. അറസ്റ്റ് ചെയ്ത തന്നെ ചോദ്യം ചെയ്യലെന്ന രീതിയില്‍ തന്നെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നെന്ന് നടി വെളിപ്പെടുത്തി. തന്റെ വസ്ത്രങ്ങള്‍ മുഴുവന്‍ ഊരി പൊലീസ് തല്ലിയെന്നും നടി പറയുന്നു. വസ്ത്രങ്ങള്‍ പൂര്‍ണമായി അഴിച്ച് നഗ്‌നയായി നിര്‍ത്തി അതി്‌നറെ വിഡിയോ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണില്‍ ഷൂട്ട് ചെയ്‌തെന്നും പീഡനം പുറത്തുപറഞ്ഞാല്‍ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.

‘ജയിലിലേക്ക് എന്നെ കയറ്റിയപ്പോള്‍ തന്നെ അവിടെയുള്ള സിസിടിവി ക്യാമറകള്‍ എടുത്തുമാറ്റി. പിന്നെ എന്നെ മറ്റൊരു സെല്ലിലേയ്ക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ എന്റെ വസ്ത്രം അഴിച്ച് മാറ്റി കയ്യില്‍ വിലങ്ങ് വെക്കാന്‍ തുടങ്ങി. വസ്ത്രം വലിച്ച് കീറി നഗ്‌നയാക്കി. അപ്പോള്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ചിരിക്കുകയായിരുന്നു. പിന്നെ എന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി.’-ശ്രുതി പറയുന്നു. ഇതിനെക്കുറിച്ച് പുറത്തുവന്നാലും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും എന്നെ മാനഭംഗപ്പെടുത്തി റോഡില്‍ എറിഞ്ഞ് അത് അപകടമരണമാണെന്ന് വരുത്തി തീര്‍ക്കുമെന്നും പൊലീസുകാരന്‍ പറഞ്ഞെന്ന് നടി വെളിപ്പെടുത്തി. ഏഴ് ദിവസം എന്നെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചു.

എന്നാല്‍ അന്വേഷണം വഴി തെറ്റിക്കാന്‍ നടി നടത്തുന്ന നാടകമാണ് ഇതെന്ന് കൊയമ്പത്തൂര്‍ പൊലീസ് പറയുന്നു. നടിയുടെ ആരോപണങ്ങളെല്ലാം പൊലീസ് നിഷേധിച്ചു. 2017 മെയിലാണ് ബാലമുരുകന്‍ എന്ന യുവാവ് മാട്രിമോണിയല്‍ സൈറ്റില്‍ തന്റെ പേര് റജിസ്റ്റര്‍ ചെയ്തത്. ഈ സമയത്ത് ശ്രുതി ബാലമുരുകനോട് വിവാഹത്തിന് താല്‍പര്യമുണ്ടെന്ന് അറിയിച്ച് മൈഥിലി എന്ന പേരില്‍ ബന്ധപ്പെടുകയായിരുന്നു. മാട്രിമോണിയലിലെ പരിചയം നടി പ്രണയമാക്കി പതുക്കെ വളര്‍ത്തിയെടുത്തു. യുകെയിലേക്ക് സ്വന്തം ചെലവിലാണ് മുരുകന്‍ നടിയെ കൊണ്ടുപോയത്.

അതിനിടെ തനിക്ക് ബ്രെയിന്‍ ട്യൂമറാണെന്നും അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമാണെന്നും പറഞ്ഞ് പലപ്പോഴായി 41 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ചിത്രം മുരുകന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് ചതി പുറത്തായത്. സമാനമായ രീതിയില്‍ മുരുകന്റെ ഒരു സുഹൃത്തും ചതിയില്‍ പെട്ടിരുന്നു. അയാള്‍ സത്യാവസ്ഥ പുറത്തു പറഞ്ഞതോടെ മുരുകന്‍ നല്‍കിയ പരാതിയില്‍ പോലീസ് നടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ധാരാളം പേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായി എങ്കിലും നാണക്കേട് ഭയന്ന് പലരും ഇക്കാര്യങ്ങള്‍ പുറത്തു പറഞ്ഞിരുന്നില്ല.