മാളികപ്പുറം’ സിനിമയെ കൊള്ളാം എന്ന് പോസ്റ്റ് ഇട്ട CPI നേതാവിന്റെ സ്ഥാപനം തീയിട്ടു നശിപ്പിച്ചു

മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അക്രമങ്ങളിലേക്കും. ഉണ്ണി മുകുന്ദന്‍ നായകനായി പുറത്തിറങ്ങിയ ‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ചുള്ള കുറിപ്പ് നവമാധ്യമത്തില്‍ പങ്കുവെച്ച സിപിഐ നേതാവിന്റെ സ്ഥാപനത്തിന് തീവെച്ചു. വെള്ളിയാഴ്ചയാണ് സിനിമ കണ്ടിറങ്ങിയശേഷം സി.പി.ഐ. പ്രവര്‍ത്തകനും യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയുമായ സി. പ്രഗിലേഷ് സിനിമ കൊള്ളാം എന്ന് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. ഇതിന് പിന്നാലെ ഇയാള്‍ വ്യാപകമായി സൈബര്‍ ആക്രമണം നേരിട്ടിരുന്നു.സി പി എം, എസ് ഡി പി ഐ സംഘടനയില്‍ പെട്ടവരാണ് ഏറെയും ഇതിനെതിരെ പ്രതികരിച്ചത്.

കൂടാതെ പ്രഗിലേഷിനെതിരെ സി.പി.എം. അനുഭാവിയും നരണിപ്പുഴ റോഡരികില്‍ ചായക്കട നടത്തുന്നയാളുമായ ഭഗവാന്‍ രാജന്‍ മറുകുറിപ്പുമായി രംഗത്തുവന്നിരുന്നു. ഇതിനിടയില്‍ പ്രഗിലേഷിന്റെ ഉടമസ്ഥതയിലുള്ള എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആന്‍ഡ് സൗണ്ട് എന്ന സ്ഥാപനത്തിനുനേരെ ആക്രമണവുമുണ്ടായി. ലൈറ്റുകള്‍ സൂക്ഷിച്ചിരുന്ന പെട്ടികള്‍, ക്ഷേത്രോത്സവങ്ങള്‍ക്കായി തയ്യാറാക്കിയ സ്വാഗതബോര്‍ഡുകള്‍ തുടങ്ങിയവ രാത്രിയില്‍ തീവെച്ചു നശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഇതു ശ്രദ്ധയില്‍പ്പെട്ടത്. പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.