എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്കും മറ്റു രണ്ടു പേര്‍ക്കും കോടതിയില്‍ നില്‍പ്പ് ശിക്ഷ, കോടതിയലക്ഷ്യക്കേസിലാണ് നടപടി

മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍ചാലന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ഫിനാന്‍സ് കണ്‍ട്രോളര്‍ക്കും ഹൈക്കോടതിയില്‍ നില്‍പ് ശിക്ഷ. കോടതിയലക്ഷ്യക്കേസില്‍ നേരിട്ട് വിളിച്ചുവരുത്തിയാണ് മൂവര്‍ക്കുമെതിരെ നടപടി. കരാര്‍ അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാതിരുന്നതിനാലാണ് കോടതി ഇത്തരത്തില്‍ നിലപാടെടുത്തത്.

ഏഴ് വര്‍ഷമായി കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നു ചൂണ്ടിക്കാണിച്ച് സര്‍വ്വകലാശാലാ അധികൃതരെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. നാലരയ്ക്ക് കോടതി പിരിയും വരെ മൂവരോടും കോടതിയില്‍ തന്നെ നില്‍ക്കാനാണ് കോടതി ഉത്തരവിട്ടത്.