‘എസ്എഫ്‌ഐ നേതാവാകാന്‍ യഥാര്‍ഥ പ്രായം കുറച്ച് പറയാന്‍ സഖാവ് നിര്‍ദ്ദേശിച്ചു’; ആനാവൂര്‍ നാഗപ്പന് കുരുക്കായി SFI നേതാവിന്റെ ഓഡിയോ

സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാ?ഗപ്പനെ വെട്ടിലാക്കി മുന്‍ എസ്എഫ്‌ഐ നേതാവിന്റെ ശബ്ദ സന്ദേശം.എസ്എഫ്‌ഐ നേതാവായി തുടരാന്‍ യഥാര്‍ഥ പ്രായം മറച്ചുവയ്ക്കണമെന്ന് ആനാവൂര്‍ നാഗപ്പന്‍ നിര്‍ദേശിച്ചതായി വെളിപ്പെടുത്തല്‍. എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയും സിപിഎം നേതാവുമായ ജെ ജെ അഭിജിത്തിന്റേതാണ് വെളിപ്പെടുത്തല്‍. പല പ്രായത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തന്റെ പക്കലുണ്ടെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. വനിതാ പ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തിന് അഭിജിത്തിനെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു.

എസ്എഫ്ഐ നേതൃത്വത്തില്‍ തുടരാന്‍ പ്രായം കുറച്ചു പറയാന്‍ ആനാവൂര്‍ നാഗപ്പന്‍ ഉപദേശം നല്‍കിയെന്ന് മുന്‍ ജില്ലാ സെക്രട്ടറി ജെ.ജെ അഭിജിത്താണ് വെളിപ്പെടുത്തിയത്. പല പ്രായത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തന്റെ പക്കലുണ്ടെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. വനിതാ പ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തിന് അഭിജിത്തിനെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു.”26 വരെയേ എസ്എഫ്‌ഐയില്‍ നില്‍ക്കാന്‍ പറ്റൂ. ഈ വര്‍ഷം എനിക്ക് 30 ആയി. ഞാന്‍ 1992 ലാണ് ജനിച്ചത്. 92, 94, 95, 96 ഈ വര്‍ഷങ്ങളിലെ എല്ലാം സര്‍ട്ടിഫിക്കറ്റുകളുണ്ട്. ആരു ചോദിച്ചാലും 26 ആയെന്നു പറയാന്‍ നാഗപ്പന്‍ സഖാവ് പറഞ്ഞു. പ്രദീപ് സാറും അങ്ങനെ പറയാന്‍ പറഞ്ഞു. നിങ്ങളെയൊക്കെ ഒഴിവാക്കിലായും എനിക്ക് നിന്നല്ലേ പറ്റൂ. പണ്ടത്തെപ്പോലെ വെട്ടാനൊന്നും ആരുമില്ലാത്തതു കൊണ്ട് നല്ല സുഖമാണ്. എന്നാലും വെട്ടിക്കളിക്കാന്‍ ആരുമില്ലാത്തതിനാല്‍ മനസ്സു മടുപ്പിക്കുന്നുണ്ട്. ആരെങ്കിലും വേണം വെട്ടിക്കളിക്കാനൊക്കെ’-അഭിജിത്തിന്റെ പേരിലുള്ള ഓഡിയോയില്‍ പറയുന്നു.

അഭിജിത്തിനെ സിപിഐഎം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ സിപിഐഎം നേമം ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. സഹപ്രവര്‍ത്തകയോട് മോശമായി ഫോണില്‍ സംസാരിച്ചതിന്റെ പേരിലും സിപിഐഎം നടപടി എടുത്ത നേതാവാണ് ജെ.ജെ അഭിജിത്ത്.വനിതാ പ്രവര്‍ത്തകയോടു മോശമായി പെരുമാറിയെന്നും മദ്യപിച്ചെന്നും പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് അഭിജിത്തിനെ പാര്‍ട്ടി ചുമതലകളില്‍നിന്ന് ഒഴിവാക്കുകയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സന്ദേശം പുറത്തു വന്നത്.