കൈയില്‍ കത്തിയുമായി നടുറോഡില്‍ ഉടുതുണിയില്ലാതെ യുവതിയുടെ അഭ്യാസപ്രകടനം

മിഷിഗണില്‍ ആണ് സംഭവം.കത്തിയുമായി അര്‍ദ്ധനഗ്‌നയായി നടുറോട്ടില്‍ ഇറങ്ങിയ സ്ത്രീയാണ് പോലീസിനെയും നാട്ടുകാരെയും ഞെട്ടിച്ചത്. ഒടുവില്‍ പൊലീസ് സ്ത്രീയെ അറസ്റ്റ് ചെയ്‌തെങ്കിലും കുറച്ചൊന്നുമല്ല ഇവര്‍ പൊലീസിനെ വെള്ളം കുടിപ്പിച്ചത്. കത്തിയുമായി ഭീഷണി മുഴക്കി സ്ത്രീ നിന്ന റോഡ് വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനുശേഷം ആണ് പൊലീസ് ഇവരെ പിടികൂടിയത്. ഡെട്രോയിറ്റിലെ ഒരു ഫ്രീവേയില്‍ ആണ് അതുവഴി വന്ന ആളുകള്‍ക്ക് നേരെ ഭീഷണി മുഴക്കിക്കൊണ്ട് യുവതി അക്രമം അഴിച്ചുവിട്ടത്.

ഫെബ്രുവരി 25 -നാണ് സംഭവം. ഒരു ഷര്‍ട്ടും കോട്ടും മാത്രമായിരുന്നു ഇവര്‍ ധരിച്ചിരുന്നത്. അരക്ക് കീഴ്‌പ്പോട്ട് വസ്ത്രങ്ങള്‍ ഒന്നും ധരിക്കാതെ റോഡിലെത്തിയ സ്ത്രീ പെട്ടെന്ന് തന്റെ കോട്ടിന്റെ പോക്കറ്റിനുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തി പുറത്തെടുക്കുകയായിരുന്നു.തുടര്‍ന്ന് അതുവഴി വന്ന വാഹനങ്ങള്‍ക്ക് നേരെ കത്തിവീശി ഇവര്‍ ഭീഷണി മുഴക്കി. യുവതി കൂടുതല്‍ കൂടുതല്‍ അക്രമാസക്ത ആയതോടെ പൊലീസ് ഇവരെ പിടികൂടാന്‍ പലതരത്തില്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ഇതുവരെയുള്ള ഗതാഗതം അല്പസമയത്തേക്ക് പൂര്‍ണമായും അടച്ചതിനു ശേഷം ഇവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു.

യുവതി ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് റോഡിന് ഇരുവശങ്ങളില്‍ നിന്നും വാഹനങ്ങളില്‍ എത്തിയ പൊലീസ് ഇവരെ വളയുകയായിരുന്നു. പിടിയിലായ യുവതിയുടെ മാനസികനില പരിശോധിക്കുന്നതിനായി ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. എന്തുകൊണ്ട് ആണ് ഇവര്‍ ഇത്തരത്തില്‍ ഒരു പ്രവൃത്തി ചെയ്തത് എന്ന കാര്യം വ്യക്തമല്ല. അറസ്റ്റിലാകുന്നതിനു മുന്‍പ് യുവതി കത്തി താഴെ ഇടുന്നത് പൊലീസ് പുറത്തുവിട്ട വീഡിയോയില്‍ കാണാം. ഏതായാലും ഇവരുടെ വൈദ്യ പരിശോധനാ ഫലം വന്നതിനു ശേഷം തുടര്‍നടപടികളുമായി മുന്നോട്ടു പോയാല്‍ മതിയെന്ന തീരുമാനത്തിലാണ് പോലീസ്.