ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട തമിഴ് യുവാവിനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോയ മലയാളി യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

സോഷ്യല്‍ മീഡിയ സജീവമായതോടെ നാട് വിട്ടു പോകുന്ന വീട്ടമ്മമാരുടെ എണ്ണവും ദിനം പ്രതി വര്‍ധിച്ചു വരികയാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളിന് വേണ്ടി അച്ഛനമ്മമാരെ മാത്രമല്ല ഭര്‍ത്താവിനെയും കുട്ടികളെയും വിട്ട് ഒളിച്ചോടുവാന്‍ ഇപ്പോള്‍ പലര്‍ക്കും മടിയില്ല. അവസാനം ആപത്തില്‍ ചെന്ന് ചാടി മിച്ചമുള്ള ജീവിതം മുഴുവന്‍ നരകിക്കുക എന്നതാണ് പലരുടെയും വിധി. അത്തരത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ചെറുപ്പക്കാരനെ തേടി തമിഴ്‌നാട് ദിണ്ടിഗല്‍ എത്തി എട്ടിന്റെ പണി ചോദിച്ചു വാങ്ങിയ മലയാളി യുവതിയെ കേരള പൊലീസ് തമിഴ്‌നാട്ടില്‍ എത്തി രക്ഷപ്പെടുത്തി. മലപ്പുറം സ്വദേശിയായ യുവതിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ദിണ്ടിഗല്‍ വേദസന്തൂരില്‍ എത്തിയത്. വിവാഹിതയായ ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. സ്വകാര്യ സ്പിന്നിംഗ് മില്‍ കമ്പനി മാനേജര്‍ എന്ന് പരിചയപ്പെടുത്തിയ സമിത് എന്ന യുവാവിനെ തേടിയാണ് യുവതി ആരുമറിയാതെ മാസങ്ങള്‍ക്ക് മുന്‍പ് വേദസന്തൂരില്‍ എത്തുന്നത്.

ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളിലൂടെ തീരുമാനിച്ച ശേഷമാണ് കാമുകനെ തേടി പുറപ്പെട്ടത്. പക്ഷേ യുവതി ദിണ്ടിഗല്‍ വേദസന്തൂര്‍ എത്തിയപ്പോഴാണ് ഇങ്ങനെയൊരാള്‍ അവിടെയില്ലെന്ന് വ്യക്തമായത്. ഇതോടെ നാട്ടിലേക്ക് തിരികെപ്പോകാനാകാതെ ഇവര്‍ ദിണ്ടിഗലില്‍ തന്നെ തങ്ങുകയായിരുന്നു.നാണക്കേട് കാരണം നാട്ടില്‍ വരാന്‍ മടിച്ച ഇവര്‍ ആരുമില്ലാത്തയാളാണെന്നും അഭയം തരണമെന്നും അപേക്ഷിച്ച് വേദസന്തൂരിനുള്ള ഒരു സ്ത്രീയുടെ വീട്ടില്‍ അഭയം തേടി. താമസിയാതെ അവിടെയുള്ള ഒരു സ്പിന്നിംഗ് മില്ലില്‍ തൊഴിലാളിയായി ജോലിക്ക് കയറുകയും ചെയ്തു. ഇതൊന്നുമറിയാത്ത വീട്ടുകാര്‍ യുവതിയെ കാണാനില്ലെന്ന പരാതിയുമായി കേരള പൊലീസിനെ സമീപിച്ചിരുന്നു. കേരള പൊലീസ് ഇതിനിടെ ഇവരുടെ ഫോട്ടോയും വിവരങ്ങളും തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര പൊലീസ് സേനകള്‍ക്ക് കൈമാറി. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വേദസന്തൂര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് വഴിത്തിരിവുണ്ടായത്.

യുവതിയെ അവിടെവച്ച് വേദസന്തൂര്‍ ഡിഎസ്പി ദുര്‍ഗാദേവി കണ്ടു. കേരള പൊലീസിന്റെ ലുക് ഔട്ട് നോട്ടീസിലെ ചിത്രത്തിലെ യുവതിയാണിതെന്ന് തിരിച്ചറിഞ്ഞതോടെ ഈ പൊലീസ് ഓഫീസര്‍ യുവതിയെ തടഞ്ഞുവച്ചു. തമിഴ്‌നാട് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് കേരള പൊലീസ് വേദസന്തൂരിലെത്തി യുവതിയെ നാട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടെ ഇന്‍സ്റ്റഗ്രാമിലൂടെ യുവതിയുമായി പ്രണയത്തിലായ യുവാവിനെ പറ്റിയും പോലീസ് അന്വേഷിച്ചു അപ്പോഴാണ് അടുത്ത ട്വിസ്റ്റ് ഈ യുവാവും മലയാളിയാണ്. ദിണ്ടിഗലില്‍ സ്പിന്നിംഗ് മില്‍ മാനേജര്‍ എന്ന് പരിചയപ്പെടുത്തിയ ഇയാള്‍ യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കേരളത്തിലാണ് ഇയാള്‍ താമസമെന്നും പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ് ഇപ്പോള്‍.