സിനിമാതിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി

രാജ്യത്തെ സിനിമാതിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം . അതോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്നകാര്യവും പരിഗണിക്കുന്നുണ്ട്. ജൂലായ് 31നുശേഷമാണ് അനുമതി നല്‍കുവാന്‍ ആലോചന നടക്കുന്നത്. കോവിഡ് ഭീഷണികാരണം മാസങ്ങളായി പൂട്ടിക്കിടക്കുന്ന നിലയിലാണ് രാജ്യത്തെ സിനിമാതിയേറ്ററുകളും ജിമ്മുകളും.

എന്നാല്‍ മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തിയേറ്ററിലേയ്ക്കു ഇപ്പോള്‍ പ്രവേശിപ്പിക്കില്ല. 15നു വയസിനും 50 വയസിനും ഇടിയിലുള്ളവര്‍ക്കുമാത്രമായിരിക്കും അനുമതി.സംഘങ്ങള്‍ക്കും, കുടുംബത്തിനും വ്യക്തികള്‍ക്കുമായി തിയേറ്ററിലെ സീറ്റുകള്‍ ക്രമീകരിക്കാനും നിര്‍ദേശമുണ്ട്. നിശ്ചിത അകലംപാലിച്ചായിരിക്കുമിത്.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കേണ്ടതെങ്ങനെയന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നുവരികയാണ്. ജൂലായ് 15നകം ഇക്കാര്യത്തില്‍തീരുമാനമെടുത്ത് 31നുശേഷം സര്‍വീസ് തുടങ്ങുന്നകാര്യ പരിഗണിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.കോവിഡ് പരിശോധന നെഗറ്റീവ് ആയവരെയായിരിക്കും വിമാനത്താവളത്തിലേയ്ക്ക് പ്രവേശിപ്പിക്കുക. പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ 48-72 മണിക്കൂറിനുള്ളില്‍ വിമാനത്തില്‍ യാത്രചെയ്യാനനുവദിക്കും. രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് യാത്രചെയ്യാന്‍ അനുമതി നല്‍കില്ല.